0:00
ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു; സഹോദരിയുടെ മകൻ അറസ്റ്റിൽ

വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരിയുടെ മകൻ ജ്യോതിഷ് ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്നാണ് ഉന്നതി നിവാസികൾ പറയുന്നത്. ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് മർദനത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ കേശവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിയായ ജ്യോതിഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

