0:00
കോഴിക്കോട് 16 കാരിയേയും 20 കാരനേയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മൂഴിക്കലില്‍ ബന്ധുക്കളായ പതിനാറുകാരിയും ഇരുപതുകാരനും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ബന്ധുവായ അദിനാൻ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൂഴിക്കല്‍ സ്വദേശി നസ്രീന (16) ആണ് കൊല്ലപ്പെട്ടത്. ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു. അദിനാൻ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പൊലീസ് പറയുന്നത്.
കള്ളത്താക്കോല്‍ സംഘടിപ്പിച്ചാണ് യുവാവ് വീട്ടില്‍ കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം.

