ചിറ്റൂരിൽ നിന്ന് സ്‌പിരിറ്റ് പിടിച്ചെടുത്ത കേസ്; സിപിഎം മുൻലോക്കൽ സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്:ചിറ്റൂരിൽ നിന്ന് സ്‌പിരിറ്റ് പിടിച്ചെടുത്ത കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനാണ് അറസ്റ്റിലായത്. പ്രതി മീനാ ക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി കീഴടങ്ങുകയായിരുന്നു. ചിറ്റൂരിലെ സ്‌പിരിറ്റ് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താ ക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ തിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചതിനുമാണ് പുറത്താക്കിയതെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യൻ്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എൽസി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേർന്നാണ് സ്‌പിരിറ്റെ ത്തിച്ചതെന്നാണ് കണ്ണയ്യൻ്റെ മൊഴി. സ്ഥിരമായി സ്‌പിരിറ്റ് എത്തിക്കാറുണ്ടെന്നു അറസ്സിലായ കണ്ണയ്യൻ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. ഹരിദാസന് സ്പപിരിറ്റ് എത്തിച്ചു കൊടുക്കുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും പോലീതിചേർത്തിട്ടുണ്ട്
