Image default
Uncategorized

മക്കളെ ഭാര്യക്ക് വിട്ട് നല്‍കണമെന്ന് കോടതി വിധി; മക്കളെ വിഷം കൊടുത്തു കൊന്നു, പിന്നാലെ തൂങ്ങിമരണം

0:00

മക്കളെ ഭാര്യക്ക് വിട്ട് നല്‍കണമെന്ന് കോടതി വിധി; മക്കളെ വിഷം കൊടുത്തു കൊന്നു, പിന്നാലെ തൂങ്ങിമരണം

കണ്ണൂര:പയ്യന്നൂര്‍
രാമന്തളിയില്‍ രണ്ടു കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കുടുംബ പ്രശ്‌നത്തിലെ കോടതി വിധിക്ക് പിന്നാലെയെന്ന് റിപോര്‍ട്ട്. രാമന്തളി സെന്ററില്‍ വടക്കുമ്പാട് റോഡില്‍ കൊയിത്തട്ട താഴത്തെവീട്ടില്‍ കലാധരന്‍ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഉഷയെയും കലാധരനെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. കുഞ്ഞുങ്ങള്‍ക്കു വിഷംകൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണു പ്രാഥമിക നിഗമനം.
ഉഷയുടെ ഭര്‍ത്താവ് പയ്യന്നൂര്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ എ കെ ഉണ്ണിക്കൃഷ്ണന്‍ ജോലികഴിഞ്ഞ് രാത്രി 9ന് എത്തിയപ്പോള്‍ വീടു പൂട്ടിയതായി കണ്ടു. കുറെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സിറ്റൗട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ഉണ്ണിക്കൃഷ്ണന്‍ ഉടന്‍ പോലിസ് സ്റ്റേഷനിലെത്തി കൈമാറി. പോലിസെത്തിയാണു വാതില്‍ തുറന്നത്.

ഭാര്യയും കലാധരനും തമ്മില്‍ കുടുംബക്കോടതിയില്‍ കേസ് നിലവിലുണ്ട്. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. ഇതാകാം മരണകാരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കോടതിവിധിയെത്തുടര്‍ന്ന് കുട്ടികളെ ഉടന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാര്‍ പോലിസിനെ സമീപിച്ചിരുന്നു. ഇന്നലെ രാത്രി ഉണ്ണിക്കൃഷ്ണനെ ഫോണില്‍വിളിച്ച പോലിസ്, കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

Related post

പുതുക്കാട് റിപ്പർ മോഡൽ ആക്രമണക്കേസ്; രണ്ടാം പ്രതിയായ യുവതി റിമാൻഡിൽ

Time to time News

അങ്കണവാടിയിലേക്ക് കയറാന്‍ വിസമ്മതിച്ച പെണ്‍കുഞ്ഞിനെ നെഞ്ചില്‍ ചവിട്ടി മാതാവ്

Time to time News

എക്സൈസ് സംഘത്തിനുനേരെ 20 വളർത്തുനായകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."