Image default
Uncategorized

കുമ്പള ടോൾ പ്ലാസ പൂട്ടിച്ചു; കേന്ദ്രത്തിന്റെ നിർണ്ണായക തീരുമാനംകേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഔദ്യോഗികമായി പ്രഖ്യാപിച്ചു

0:00

കുമ്പള ടോൾ പ്ലാസ പൂട്ടിച്ചു;  നിർണ്ണായക തീരുമാനം
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഔദ്യോഗികമായി പ്രഖ്യാപിച്ചു

കാസർകോട്: കുമ്പള ആരിക്കാടിയിൽ പ്രവർത്തിച്ചിരുന്ന ടോൾ പ്ലാസ പൂർണമായും നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. 60 കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു ടോൾ പ്ലാസ അനുവദിക്കരുതെന്ന നിലവിലെ ചട്ടം ലംഘിച്ചാണ് ഇവിടെ ടോൾ പിരിവ് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
ദേശീയ പാതയിലൂടെയുള്ള യാത്രക്കാരെ ഏറെക്കാലമായി ബുദ്ധിമുട്ടിച്ചിരുന്ന കുമ്പള ടോൾ പ്ലാസയ്‌ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നിലനിന്നിരുന്നു. ഒരേ മേഖലയിലായി രണ്ട് ടോൾ പ്ലാസുകൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും യാത്രക്കാർക്ക് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ആരോപിച്ച് വിവിധ സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
പ്രതിഷേധങ്ങൾ ശക്തമായതോടെ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, തുടർന്ന് ഉപരിതല ഗതാഗത മന്ത്രാലയം വിശദമായ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ 60 കിലോമീറ്റർ ദൂരം സംബന്ധിച്ച ചട്ടലംഘനം കണ്ടെത്തിയതോടെയാണ് ടോൾ പ്ലാസ നിർത്തലാക്കാൻ അന്തിമ തീരുമാനമെടുത്തത്.
ഈ തീരുമാനം കാസർകോട് ജില്ലയിലെയും പ്രത്യേകിച്ച് കുമ്പള–ആരിക്കാടി മേഖലയിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ജനകീയ സമരങ്ങളും നിയമനടപടികളും ഒടുവിൽ വിജയം കണ്ടുവെന്ന വിലയിരുത്തലാണ് വിവിധ കോണുകളിൽ നിന്നുമുയരുന്നത്.
കാസർകോടിന്റെ പ്രതിഷേധത്തിന് ഫലം കണ്ടു എന്ന നിലയിൽ, കുമ്പള ടോൾ പ്ലാസ പൂട്ടലിനെ ജനങ്ങൾ സ്വാഗതം ചെയ്യുകയാണ്. ദേശീയ പാതയിലൂടെയുള്ള യാത്ര ഇനി കൂടുതൽ സുഖകരവും നീതിയുക്തവുമാകുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായിട്ടുണ്ട്.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."