കേരള’ ഇനി ‘കേരളം’ സംസ്ഥാന നാമമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചതായി അറിയിച്ചത്.
സംസ്ഥാന നാമമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിരുന്നു. 2023-ൽ പാസാക്കിയ പ്രമേയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച സാങ്കേതിക നിർദേശങ്ങൾ ഉൾപ്പെടുത്തി ഭേദഗതി വരുത്തിയ പ്രമേയമാണ് പിന്നീട് വീണ്ടും നിയമസഭ അംഗീകരിച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിയാൽ മാത്രമേ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരൂ. ഇതിന് ഇന്ത്യൻ പാർലമെന്റ്ൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. ബിൽ പാസായാൽ സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നായിരിക്കും രേഖപ്പെടുത്തുക.

