Image default
Uncategorized

അപകടത്തിൽ മരിച്ച സക്കീനയുടെ മൃതദേഹം ഖബറടക്കി

0:00

അപകടത്തിൽ മരിച്ച സക്കീനയുടെ മൃതദേഹം ഖബറടക്കി

പാലക്കാട്: കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ മൊറയൂരിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ജൈനിമേട് സ്വദേശിനി സക്കീന (42)യുടെ മൃതദേഹം ഇന്നലെ രാത്രി 10 മണിയോടെ പാലക്കാട് കാവിൽപാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രദേശവാസികളുടെയും വലിയ സാന്നിധ്യത്തിലാണ് കണ്ണീരോടെ സംസ്കാരചടങ്ങുകൾ നടന്നത്.
ബന്ധുവിനെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചിട്ട് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കിഴക്കേ പാണ്ടിക്കാട് പെരുവക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊളപ്പറമ്പ് പറക്കാട് ബാസില (19), ബന്ധുവായ പാലക്കാട് ജൈനിമേട് ശങ്കുവരത്തോട് സക്കീന (42), കാർ ഡ്രൈവർ മണ്ണാർക്കാട് മുക്കണ്ണം പുല്ലശേരി നമ്പിയാംപടിയിലെ ചീരത്തടയൻ മുഹമ്മദ് ഷിയാസ് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ബാസിലയുടെ സഹോദരനായ ബാസിത്തിനെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ എട്ടോടെ കോഴിക്കോട്–പാലക്കാട് ദേശീയപാതയിലെ മൊറയൂർ വാലഞ്ചേരി പള്ളി സമീപം കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. റോഡിന്റെ വലതുവശത്തേക്ക് നീങ്ങിയ കാർ മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടവിവരം അറിഞ്ഞ ബാസിത്ത് യാത്ര ഉപേക്ഷിച്ച് തിരിച്ചെത്തി. ഇയാളുടെ കുടുംബം നാല് മാസം മുമ്പാണ് കിഴക്കേ പാണ്ടിക്കാട്ട് താമസം ആരംഭിച്ചത്.
അപകടത്തിൽ ബാസിത്തിന്റെ ഭാര്യയായ അഫ്രീദ (19), ബാപ്പ പാറാക്കാട് ഇബ്രാഹിം (42) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സക്കീനയുടെ വിയോഗം ജൈനിമേടും സമീപ പ്രദേശങ്ങളും ദുഃഖത്തിലാഴ്ത്തി. അസൻകുട്ടിയുടെയും റുഖിയയുടെയും മകളാണ് സക്കീന. ഭർത്താവ് ഹൈദരലി; മകൻ മുഹമ്മദ് അസ്ലം.
ബാസിലയുടെ ഉമ്മ സാജിതയാണ്. മണ്ണാർക്കാട് ചീരത്തടയൻ സിദ്ദിഖിന്റെയും സുലൈഖയുടെയും മകനാണ് മുഹമ്മദ് ഷിയാസ്. സഹോദരങ്ങൾ സിറാജ്, സിദാൻ.
ദാരുണമായ അപകടത്തിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടത് പ്രദേശത്ത് വലിയ വേദനയുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.

Related post

പരാതിക്കും ആർ.ടി.ഐ അപേക്ഷയ്ക്കും പിന്നാലെ നടപടി; പിരിയാരീ പഞ്ചായത്തിൽ റോഡ് പണി തുടങ്ങി

Time to time News

വീടിനകത്ത് കയറി കിടപ്പുരോഗിയായ വൃദ്ധയെ ആക്രമിച്ചു; 84കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

Time to time News

പാചക വാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയാന്‍ കര്‍ശന പരിശോധനപൊതുജനങ്ങളുടെ പരാതികള്‍ക്ക് ഉടന്‍ നടപടി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."